
പൂവു ചോദിക്കുമ്പോള്‍ ദൈവം പൂന്തോട്ടം തരും; ഒരിറ്റു ജലത്തിനായി കേഴുമ്പോള്‍ മഴപ്പെയ്ത്തും. തെറ്റുന്ന ജീവിതവ്യാകരണത്തിലും സ്‌നേഹത്തിനു പഞ്ഞം പിടിച്ച കാലത്തും സ്വപ്നത്തിന് വക്കുടഞ്ഞ വേളയിലും ദൈവം കനിവിന്‍റെ കടലായി ഒഴുകി വരും... ചിന്തേരിട്ട ചിന്തകൊണ്ടും കടഞ്ഞെടുത്ത വാക്കുകൊണ്ടും നെഞ്ചിനെ ഉടക്കി വലിക്കുന്ന ഈ താക്കോല്‍ക്കൂട്ടം എന്നെ സ്വര്‍ഗകവാടത്തോട് ഏറെയടുപ്പിക്കും.