
അണുകുടുംബങ്ങളും വൃദ്ധസദനങ്ങളും പെരുകുന്ന ഈ കാലഘട്ടത്തില്‍ അമ്മൂമ്മക്കഥകള്‍ പുതുതലമുറയ്ക്ക് അന്യമാകുന്നു. ബാല്യ കൗമാരങ്ങള്‍ വിദ്യാലയങ്ങളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പടുമ്പോള്‍ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗ്ഗശേഷിയും നാടന്‍ കളികളും നഷ്ടമാകുന്നു. കഥകളെക്കുറിച്ചുള്ള ഒരു ഓര്‍മ്മപുതുക്കലാകട്ടെ ഈ ഗ്രന്ഥം.