
ധ്യാനിക്കുന്തോറും മാറുന്ന ചിത്രമാണ് ക്രിസ്തു. സഹിക്കുന്തോറും നമ്മ ആർദ്രമാക്കുന്ന സാന്നിധ്യമാണവിടന്ന് അറിയുന്തോറും സ്നേഹമേറുന്ന അരുതമാണ് ദൈവപുത്രൻ നന്മയെപ്പറ്റിയും ദൈവത്തെക്കുറിച്ചും അറിഞ്ഞതും പറഞ്ഞതുക്കെ കാലഹരണപ്പെടുത്തുന്നതായിരുന്നു. അവന്റെ മനുഷ്യാവ താരം വിജയങ്ങൾക്കും അനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ചരം കുറി ചുവച്ച നിർവചനങ്ങളെയൊക്കെ അവൻ അതിശയകരമാംവിധം തിരുത്തിയെ ഇതി ചരിത്രം. അവന്റെ പാദാന്തികത്തിൽവച്ച് പ്രണമിച്ച് രണ്ടായി പറഞ്ഞു. അവനു മുമ്പും പിമ്പും എന്ന് സ്വയം വിശേഷിപ്പിച്ച് ചരിത്രം അവന്റെ മഹത്ത്വം വാഴ്ത്തി കിസ്ത എന്ന ദൈവികരഹസ്യം ധ്യാനിക്കാൻ ജീവിതം സമർപ്പിച്ച ഫാ. ജോസ് ഉപ്പാണ് അച്ചന്റെ വെളിപാടുകളാണ് സത്യദൈവവും മാനവിക കനുമായ ഈശോമിശിഹാ' എന്ന ഗ്രന്ഥം
വിചാരവും വികാരവും സമാസമായി സമ്മേളിക്കുമ്പോഴാണ് യഥാർഥ ധ്യാനവിചിന്തനം സാധ്യമാകുന്നത്. യുക്തിയെ അവഗണിക്കുന്ന വിശ്വാസം അന്ധവിശ്വാസമോ വർഗീയവാദമോ ആകുമ്പോൾ വിശ്വാസത്തെ അവഗണി ക്കുന്ന യുക്തി നിരീശ്വരവാദമോ നിരാശാവാദമോ ആയി പരിണമിക്കുന്നു. നിത്യ സത്യങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിനാൽ ചിന്താശേഷിയുള്ളവരുടെ ഇഷ്ടധ്യാനസ്തമായി ചിറ്റൂർ ധ്യാനകേന്ദ്രം മാറി, അനേകം യുവജനങ്ങളുടെ ദൈവാന്വേഷണം സഫലമാകുന്നതിനു വേദിയാകാൻ ഈ ധ്യാനകേന്ദ്രത്തിനു കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. യുക്തിയും ഭക്തിയും ചേർന്ന ആത്മീ യതയുടെ അനുഭവം കേരളസഭയെ പരിചയപ്പെടുത്തിയവരിൽ ബഹു. ജോസ് ഉപ്പാണി അച്ഛൻ പ്രഥമ പരിഗണനീയനാണ്.
സത്യവിശ്വാസത്തിന്റെ ആധാരപ്രമാണങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കു മ്പോഴും ആഴമേറിയ ആത്മീയതയുടെ അഭിഷേകം അനുഭവവേദ്യമാകുന്നു എന്ന താണ് ഈ ഗ്രന്ഥത്തിന്റെ ഏകാന്ത വൈശിഷ്ട്യം. വിശുദ്ധ ഗ്രന്ഥ വെളിപാടുക ളോടും സഭാപ്രബോധനങ്ങളോടും വിശുദ്ധ പാരമ്പര്യത്തിന്റെ പവിത്രതയോടും പുലർത്തുന്ന അഞ്ചലമായ വിശ്വസതതയ്ക്കൊപ്പം അജപാലനത്തിന്റെ അനു ഭവ സമ്പത്തും ദൈവാനുഭവത്തിന്റെ കയ്യൊപ്പും ചേരുമ്പോൾ ഈ ഗ്രന്ഥം വായ നക്കാർക്കു നൽകുന്നത് അതുല്യമായ ക്രിസ്ത്വാനുഭവമാണ്. ഗ്രന്ഥകർത്താവി നെയും അനുവാചകരെയും നമ്മുടെ കർത്താവും രക്ഷകനുമായ ഈശോമി ശിഹാ അനുഗ്രഹിക്കട്ടെ.